Saturday 7 March 2015

നിശ്ചലം

ജീവിതമെന്ന കളിക്കളത്തില്‍  മനസ്സെന്ന മാന്ത്രിക ബാറ്റു കൊണ്ട് എതിരെ പാഞ്ഞു വന്നുകൊണ്ടിരുന്ന പന്തുകളായ നിരാശയുടെ കാര്‍മേഘങ്ങളേയും സംഘര്‍ഷങ്ങളുടെ ഇടിമിന്നലുകളേയും പ്രതിരോധിച്ചു കൊണ്ടു സമാധാനത്തിന്‍റെ മഴവില്ലുകളും ആശ്വാസത്തിന്‍റെ കണ്ണീര്‍ മഴകളും സാന്ത്വനിപ്പിക്കുന്ന പരസ്പര ബന്ധങ്ങളും അതിലെ സ്നേഹ ബന്ധനങ്ങളും മനസ്സില്‍ നെയ്തു കൂട്ടി, സ്വപ്നങ്ങളില്‍ വിരാജിച്ചു ലഭിക്കുന്ന സാന്ത്വനങ്ങളും പിന്നീട് ഉരുത്തിരിയുന്ന പ്രണയങ്ങളും നേരിട്ടു മടുത്തപ്പോള്‍ അഗ്നി സ്ഫുരിക്കുന്ന വിരഹങ്ങളും നിഷ്കാസിതമാക്കുന്ന അവസ്ഥകളും അര്‍ത്ഥശൂന്യമായ ഏറ്റുപറച്ചിലുകളുമായ സമസ്യകള്‍ തുടര്‍ന്ന് തുടര്‍ന്ന് വീണ്ടും സ്നേഹിക്കപ്പെടാനുള്ള വ്യഗ്രതയില്‍ നിരാശയായി, ഇനിയും നാമ്പെടുക്കാത്ത സ്വപ്നങ്ങള്‍ മനസ്സെരിക്കുന്ന ചുടുകാറ്റായി സ്വസ്ഥതയെ, താനറിയാതെത്തന്നെ എവിടേക്കൊക്കെയോ അടിച്ചു തെറിപ്പിച്ചു ലക്ഷ്യങ്ങള്‍ തെറ്റിച്ചു കൊണ്ട് സദാ കടന്നു പോയിക്കൊണ്ടിരിക്കുന്നതും നോക്കി നിശ്ചലം ഞാന്‍ നിന്നു. 

No comments:

Post a Comment