Wednesday 6 May 2015

ചതിക്ക് കൂട്ടുനിന്നപ്പോള്‍..

(വിഷയം - പരോപകാരം)
കൈകളില്‍ വിലങ്ങുമായി പോലീസ് ജീപ്പിലിരിക്കുമ്പോള്‍ പ്രശസ്തമായ ഒരു
കമ്പനിയിലെ വിവരസാങ്കേതിക വിദഗ്ദ്ധനായ ഫിറോസിന്റെ ചിന്തകള്‍ പിറകോട്ടു
പാഞ്ഞു.

രാജീവന്‍ തനിക്ക് വെറുമൊരു കൂട്ടുകാരന്‍ മാത്രമായിരുന്നില്ല. ബാല്യകാലം
മുതലേ വീട്ടിലെ ഒരംഗം പോലെയായിരുന്നു അവന്‍.

"എടാ എനിക്കൊരു ഉപകാരം ചെയ്തു തരാമോ?" ഫോണിലൂടെ രാജീവന്‍ ഫിറോസിനോട്‌ അപേക്ഷിച്ചു.

"നീ പറയെടാ.. ഞാനില്ലേ ഇവിടേ.. " അവന്‍ മറുപടി പറഞ്ഞു.

താന്‍ പഠിച്ച വിദ്യകളെല്ലാം പ്രയോഗിച്ച് അവന്‍റെ കാമുകിയായ നീരദയുടെ
ഇമെയില്‍ അക്കൌണ്ട് തുറന്നു കൊടുത്ത് തന്‍റെ കൂട്ടുകാരന്‍റെ പ്രീതി
നേടിയപ്പോള്‍ താന്‍   സൈബര്‍ സെല്ലിന്‍റെ വലയില്‍ കുടുങ്ങുമെന്ന് ഫിറോസ്‌
ഒരിക്കലും കരുതിയിരുന്നില്ല.

No comments:

Post a Comment